Saturday 26 October 2013

ബാല്യം

ദേവു, അവളെന്നെ ഞെട്ടിച്ചോണ്ടിരിക്കുന്നു..., ഇന്നവൾ എന്നോട് പറയ്യ്യാ.. brother ഉം father ഉം അല്ലാതെ ആരും നമ്മളെ തൊടരുതെന്ന്..., അകലങ്ങളൊക്കെ മാഞ്ഞു പോയി ജീവിതം പ്രണയം മാത്രമാവുന്ന ഒരു കാലമുണ്ടാവും ജീവിതത്തിലെന്നു ഞാനെങ്ങനെ പറയാനാ അവളോട്‌......

മുമ്പൊരു ദിവസം പറഞ്ഞു മലയാളികള്ക്ക് മാത്രമേ സ്നേഹമുള്ളൂ, പുറത്തു നിന്ന് വരുന്നവരെല്ലാം സ്നേഹിക്കാനറിയാത്തവരാനെന്നു.., ആരും ആരെയും സ്നേഹിക്കുന്നില്ലെന്നു മനസ്സിലാക്കുമ്പോൾ നീയെന്തു ചെയ്യും കുട്ടീ...??? എല്ലാ സ്നേഹങ്ങളും അഭിനയങ്ങൾ മാത്രമാണെന്ന് എങ്ങന്ന്യാ നീ accept ചെയ്യ്യാ..??

ഉം... അവളിതിനെയെല്ലാം overcome ചെയ്യ്യാരിക്കും.. എനിക്കുമുണ്ടായിരുന്നല്ലോ ലോകം മുഴുവൻ സ്നേഹമാണെന്ന് വിശ്വസിച്ചിരുന്ന ബാല്യം..

അങ്ങനെയല്ലെന്നറിഞ്ഞപ്പോൾ എന്തുണ്ടായി...?? ഞാനും അങ്ങനെ ആവാൻ തുടങ്ങി...

വേരെന്തുണ്ടാവാനാ, അതാണല്ലോ ചരിത്രം...

"We are always following the words "

                             -എന്ന് സ്വന്തം മാളു

കാത്തിരിപ്പിന്റെ കലാലയ വർഷങ്ങൾ...

കോളേജ് എന്ന് കേട്ടാലെ കാത്തിരിപ്പുകളാണു ഓർമ വരിക..,
ലീവിന് വേണ്ടിയുള്ള കാത്തിരിപ്പുകൾ...,
ചൊവ്വാഴ്ചകളിലെ ചോറിനു വേണ്ടിയുള്ള കാത്തിരിപ്പുകൾ...,
വൈകുന്നേരത്തെ ചായയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പുകൾ...,
തീവണ്ടിക്കു വേണ്ടിയുള്ള കാത്തിരിപ്പുകൾ..,
അങ്ങനെയങ്ങനെ...
ഒരു അധ്യായന വർഷത്തിനിപ്പുറം ഇരുന്നാലോചിക്കുമ്പോൾ മനസ്സിലാകുന്നു കലാലയം ഒരു മായക്കാഴ്ച്ചയായിരുന്നെന്നു..., ഓർത്തു നോക്കുമ്പോൾ സന്തോഷജനനി ആയതൊന്നുമില്ല അവിടെ..,
എന്നെക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് പറയുന്ന ഒരു കാമുകനോ ഞാൻ നേടിയതിലേറെ നിങ്ങൾക്ക് പകർന്നു തന്നു എന്നവകാശപ്പെടാൻ കഴിയുന്ന ഒരധ്യാപകനും ഒന്നുമുണ്ടായിരുന്നില്ല അവിടെ...,
ഞാനുണ്ടാവും കൂടെ എന്ന് പറഞ്ഞ സുഹൃത്തുക്കളൊക്കെയും ഇപ്പൊ അവരവരുടെ തിരക്കുകളിൽ...
ഒരു മിസ്ഡ് കോളോ മെസേജോ ആയി പോലും എന്റെ ദിനാന്തങ്ങളിൽ എത്തി നോക്കാത്തവർ...,
ഇന്നലെകളിൽ നിന്ന് പൊടി തട്ടിയെടുക്കുമ്പോൾ ചോര പൊടിയുന്ന ഒരോർമ പോലുമില്ല എന്റെ കലാലയ ശേഖരത്തിൽ... ഈഗോകളും സ്നേഹമുണ്ടെന്ന് തോന്നിപ്പിക്കലുമായിരുന്നു എല്ലാം... ഇല്ലാത്ത സ്നേഹം ഉണ്ടെന്നു സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ഒരു മണ്ടി ഞാനും...,
കള്ളങ്ങൾ പറഞ്ഞു സ്വയം വിശ്വസിപ്പിച്ച് ഞാനുമൊരു വല്യ കള്ളമായ പോലെ...

                                                                         -എന്ന് സ്വന്തം മാളു.

കാത്തിരിപ്പ്

ഓരോ പ്രഭാതങ്ങളും രാത്രിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന്റെ തുടക്കം മാത്രമാണ്.. ഞാൻ രാത്രികളിലാണ് ജീവിക്കുന്നത് എന്ന് തോന്നുന്നു...

എന്റെ പ്രിയപ്പെട്ട പാട്ടുകൾ... എന്റെ പുസ്തകങ്ങൾ...  എന്റെ ചിന്തകൾ...

മറ്റാരും ശല്യപ്പെടുത്താത്ത ഒരു ലോകമാണ് രാത്രികൾ എനിക്ക് സമ്മാനിക്കുന്നത്...

"ഒരു നറു പുഷ്പമായ് എൻ നേർക്കു നീളുന്ന മിഴിമുനയാരുടേതാവാം..." പ്രണയാതുരമായ പാട്ടുകളും, പിന്നെ എന്റെ പ്രണയവും... ഞാനും

                                                                         -എന്ന് സ്വന്തം മാളു.

ഓർമ്മകൾ

ചികഞ്ഞെടുക്കുമ്പോൾ ഓർമകൾക്കെല്ലാം ചെമ്പകം മണത്തിരുന്നെങ്കിലോ??

ചിലതെങ്കിലും കർപ്പൂര ഗന്ധമുള്ളവ ആയിരുന്നെങ്കിലോ???

ഹൃദയത്തിൽ നിന്നും അടര്ത്തിയെടുക്കുമ്പോ ചോര പൊടിയാത്തവ ആയിരുന്നെങ്കിലോ??

വലിയൊരു കിണറു വെട്ടണം മനസ്സിൽ... എല്ലാ ഓർമകളെയും അതിലിട്ട് മൂടണം....

ചത്തൊടുങ്ങട്ടെ എല്ലാം..

ശ്വാസം മുട്ടിച്ചു കൊല്ലണം എനിക്കെല്ലാ ഓർമകളെയും...

                                                                         -എന്ന് സ്വന്തം മാളു.